Wednesday, 5 June 2019

കോടതിയിൽ ഇളയരാജയുടെ പാട്ട്

വെട്ടൊന്ന്; മുറി രണ്ട്, ഇതാണല്ലോ നമ്മുടെ രീതി? ഇളയരാജ തന്റെ സംഗീതത്തിന് അവകാശം സംബന്ധിച്ച് കോടതി കയറിയതും നമുക്കിഷ്‌ടമായില്ല.

നമ്മുടെ ഇഷ്ടം അവിടെ നിൽക്കട്ടെ, ഇളയരാജ കോടതി കയറിയത് ഒന്ന് മലേഷ്യൻ കമ്പനിയായ ഏ ജി ഐ. എന്ന കമ്പനിക്കെതിരെ 2013 ലാണ്. അഞ്ചു വർഷത്തെ കരാറിൽ ഇവർ രാജയോട് 2007 ൽ ഒപ്പിട്ട കരാർ പുതുക്കാതെ തുടർന്നപ്പോളാണ് കേസായത്. അതു സ്വാഭാവികമല്ലേ?

അടുത്ത കേസ് എക്കോ എന്ന കമ്പനിയുമായി. ഇവരിലൂടെ ആയിരിക്കും ഓൺലൈൻ, വിവിധ റേഡിയോ, റിയാലിറ്റി ഷോ തുടങ്ങിയ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് രാജയുടെ ട്രക്കുകൾ യഥേഷ്‌ടം ലഭ്യമായത് എന്നു വേണം കരുതാൻ.

അവരെയും കോടതിയിൽ അനിത സുമന്ത്‌ എന്ന ജഡ്ജി വിലക്കി. 2014 ൽ ഇവർക്കെതിരെ സമർപ്പിച്ച പരാതിയിൽ രാജ പരാമർശിക്കുന്ന വിഷയം റോയൽറ്റി ഇനത്തിൽ തനിക്ക് യാതൊരു പണവും കിട്ടിയില്ലെന്ന ആരോപണമാണ് !

ഇത്തരം ചതിയും വഞ്ചനയും എന്നുമുണ്ട്. ഇക്കൂട്ടർ രണ്ടുപേരും രാജയെ ചതിക്കുകയായിരുന്നു. ആ ചതിയെ ചോദ്യം ചെയ്തപ്പോൾ നമ്മൾ ഇളയരാജ എന്ന സംഗീത പ്രതിഭയെ പരമാവധി ഇകഴ്ത്തി പോസ്റ്റുകൾ പടക്കാനാണ് സമയം കണ്ടെത്തിയത്. എന്നാൽ നിജസ്ഥിതിയോ? ഇത്രയേ ഉള്ളൂ കാര്യം. എക്കോയുമായുള്ള കേസിന്റെ വിഷയത്തിലാകാം എസ്. പി. ബാലസുബ്രഹ്മണ്യവുമായി 2017 ൽ സ്റ്റേജ് ഷോ സംബന്ധിച്ച് നോട്ടീസ് നൽകിയതും മറ്റും.

കോടതിയിൽ പരിഗണിക്കുന്ന കേസെന്ന നിലയിൽ എസ്. പി. ക്കെതിരെയും നിലപാട് എടുക്കേണ്ടി വരുന്നത് നിയമപരമായി കാണേണ്ടതുണ്ട്. അതു മനസ്സിലായതു കൊണ്ടാണല്ലോ എസ്. പി. അതു കാര്യമാക്കാതെ ഇന്നും ഇളയരാജയുടെ ആരാധകനായി തുടരുന്നത്???

1 comment:

  1. കാര്യമറിയാതെ പ്രതിഭകളെ
    ഇകഴ്ത്താനും പുകഴ്ത്താനും എന്നും
    ആരാധകർ സമയം പാഴാക്കികൊണ്ടിരിക്കുന്നു ..

    ReplyDelete