ഉമ്മറത്ത് ആകാശം നോക്കി
അമ്മയെക്കാത്തിരിക്കുമ്പോൾ...
വെയിൽ പൊള്ളിച്ച ദേഹവുമായി
അമ്മ പാടം കയറി വരും...
ഘോര മഴയിലും തണുത്തുറഞ്ഞു
നനുത്ത ചേറു കണക്കിന് അമ്മ വരും...
പരാതിയുണ്ടമ്മയ്ക്ക്; കളിക്കൂട്ടുകാർക്കൊപ്പം
ഞാൻ വെയിലേറ്റതിനും മഴ കൊണ്ടതിനും...
കെട്ടിപ്പിടിച്ചു ശകാരിക്കുമ്പോൾ കിട്ടുന്ന
നിർവൃതിക്ക്; കൊടും ചൂടില്ല, അതിശൈത്യവും...
ജീവിതത്തിൽ ആദ്യമായ് ഏവരും
നുകർന്ന എയർക്കണ്ടീഷൻ ....
ജീവിതം തമാശയാണ്, സ്നേഹമാണ്, സഹനമാണ്, ഗൗരവമേറിയതാണ്, ദുരന്തമാണ്, അപകടം നിറഞ്ഞതാണ് ... ചിലർക്ക് ജീവിക്കാനുള്ളതാണ് ; ചിലർക്ക് ഹോമിക്കാനുള്ളതാണ് ...
Friday, 24 November 2017
വിവാഹാഘോഷങ്ങൾ അഥവാ, ആർഭാടങ്ങളിലെ പൊള്ളത്തരങ്ങൾ ...
വിവാഹ ധൂർത്ത് പരിധികളെല്ലാം ലംഘിച്ച് സിനിമ പിടിക്കുന്നത്ര ചെലവേറിയ ഒന്നായി മാറിയിട്ട് കാലം കുറെയായി. ഇവന്റ് മാനേജ്‌മെന്റുകൾ, കേറ്ററിംഗ് ഗ്രൂപ്പുകൾ, കലാപ്രവർത്തകർ, ഫോട്ടോ-വീഡിയോ ഗ്രാഫേഴ്സ്... തുടങ്ങി പൂവ് വിൽക്കുന്നവർ വരെ ഇതിന്റെ ഗുണഭോക്താക്കളാണ് എന്നത് ശരിതന്നെ.
എന്നാൽ ഇത്രയേറെ കൊട്ടിഘോഷിക്കപെടേണ്ട ഒന്നാണോ വിവാഹം? പരസ്പരം ഇഷ്‌ടപ്പെട്ട് ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്ന ലിവിംഗ് ടുഗെദർ സംസ്കാരം (താരതമ്യേന ചെലവ് തീരെ കുറഞ്ഞ ഒരു ഏർപ്പാട്) ഒരു വശത്തു വളർന്നു വരുമ്പോൾ മറുവശത്ത് ലക്ഷങ്ങളിൽ നിന്ന് കോടികളിലേയ്ക്ക് കുതിക്കുകയാണ് വിവാഹാർഭാടങ്ങൾ.
മതപരമായ ഒരു ചടങ്ങു കൂടിയാണ് വിവാഹം. ഏതെങ്കിലും മത വിഭാഗങ്ങൾ വിവാഹ ധൂർത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതായി അറിയില്ല. ക്രൈസ്തവ വിഭാഗങ്ങൾ വിവാഹ വേളയിൽ ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പിന് നിർദ്ദേശിക്കുന്നത് വി. പൗലോസ് അപ്പസ്തോലന്റെ ലേഖനമാണ്. സഭ മിശിഹായ്ക്ക് കീഴ്‌പ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാർ എല്ലാക്കാര്യത്തിലും ഭർത്താക്കന്മാർക്ക് കീഴ് പ്പെട്ടിരിക്കണമത്രേ !
ആധുനിക ലോകത്തിനു ചേർന്ന ഒരു ഉപദേശമാണോ ഇത്? കാലാന്തരത്തിൽ പരിഷ്കരിക്കപ്പെടേണ്ടതിനു പകരം യാഥാസ്ഥിതിക പാരമ്പര്യ വാദങ്ങൾ അടിച്ചേൽപിക്കുന്നതിലൂടെ വിവാഹ ബന്ധത്തിന്റെ കെട്ടുറപ്പ് ബലപ്പെടുകയല്ല; തളരുന്നതായിട്ട് വേണം കരുതാൻ. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ഭർത്താവിനെതിരെ കേസ് കൊടുക്കുന്നതിൽ തുടങ്ങി വിവാഹ മോചനം വരെ എത്രയെത്രെ കേസുകൾക്ക് യാഥാസ്ഥിതികമായ ഇത്തരം ഉപദേശങ്ങൾ ഇട നൽകിയിട്ടുണ്ടാകും ?
എന്തുമാത്രം ആർഭാടത്തോടെ വിവാഹാഘോഷം നടത്തി എന്നതിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെടുത്താവുന്ന ഒന്നല്ല വിവാഹ ജീവിതമെന്ന പരീക്ഷണം. വിട്ടുവീഴ്ചകളുടെയും പരസ്പര ധാരണകളുടെയും ഇല്ലായ്‌മയിൽ കാണിക്കുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും വെറുപ്പിന്റെയും ... ഒക്കെ സമ്മിശ്ര രസക്കൂട്ടാണത്.
ചിലർ വിജയിക്കാൻ വേണ്ടി വിവാഹ മോചനം നേടുമ്പോൾ മറ്റേയാൾ പരാജയം സമ്മതിക്കുകയാണ്. വൈവാഹിക ജീവിതമെന്ന പരീക്ഷണത്തിൽ തോറ്റു പിൻവാങ്ങി ബന്ധം വേർപിരിഞ്ഞവരിൽ വിവാഹം നടന്ന് പിറ്റേന്ന് മുതൽ അമ്പതാം വിവാഹ വാർഷികം ആഘോഷിച്ചവർ വരെയുണ്ട് എന്ന കണക്കുകൾ കൂടി പരിശോധിക്കുമ്പോളാണ് വിവാഹ ധൂർത്ത് ചിരിക്കു വക നൽകുന്ന കോമാളിത്തരമാകുന്നത്.
എന്നാൽ ഇത്രയേറെ കൊട്ടിഘോഷിക്കപെടേണ്ട ഒന്നാണോ വിവാഹം? പരസ്പരം ഇഷ്‌ടപ്പെട്ട് ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്ന ലിവിംഗ് ടുഗെദർ സംസ്കാരം (താരതമ്യേന ചെലവ് തീരെ കുറഞ്ഞ ഒരു ഏർപ്പാട്) ഒരു വശത്തു വളർന്നു വരുമ്പോൾ മറുവശത്ത് ലക്ഷങ്ങളിൽ നിന്ന് കോടികളിലേയ്ക്ക് കുതിക്കുകയാണ് വിവാഹാർഭാടങ്ങൾ.
മതപരമായ ഒരു ചടങ്ങു കൂടിയാണ് വിവാഹം. ഏതെങ്കിലും മത വിഭാഗങ്ങൾ വിവാഹ ധൂർത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതായി അറിയില്ല. ക്രൈസ്തവ വിഭാഗങ്ങൾ വിവാഹ വേളയിൽ ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പിന് നിർദ്ദേശിക്കുന്നത് വി. പൗലോസ് അപ്പസ്തോലന്റെ ലേഖനമാണ്. സഭ മിശിഹായ്ക്ക് കീഴ്‌പ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാർ എല്ലാക്കാര്യത്തിലും ഭർത്താക്കന്മാർക്ക് കീഴ് പ്പെട്ടിരിക്കണമത്രേ !
ആധുനിക ലോകത്തിനു ചേർന്ന ഒരു ഉപദേശമാണോ ഇത്? കാലാന്തരത്തിൽ പരിഷ്കരിക്കപ്പെടേണ്ടതിനു പകരം യാഥാസ്ഥിതിക പാരമ്പര്യ വാദങ്ങൾ അടിച്ചേൽപിക്കുന്നതിലൂടെ വിവാഹ ബന്ധത്തിന്റെ കെട്ടുറപ്പ് ബലപ്പെടുകയല്ല; തളരുന്നതായിട്ട് വേണം കരുതാൻ. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ഭർത്താവിനെതിരെ കേസ് കൊടുക്കുന്നതിൽ തുടങ്ങി വിവാഹ മോചനം വരെ എത്രയെത്രെ കേസുകൾക്ക് യാഥാസ്ഥിതികമായ ഇത്തരം ഉപദേശങ്ങൾ ഇട നൽകിയിട്ടുണ്ടാകും ?
എന്തുമാത്രം ആർഭാടത്തോടെ വിവാഹാഘോഷം നടത്തി എന്നതിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെടുത്താവുന്ന ഒന്നല്ല വിവാഹ ജീവിതമെന്ന പരീക്ഷണം. വിട്ടുവീഴ്ചകളുടെയും പരസ്പര ധാരണകളുടെയും ഇല്ലായ്‌മയിൽ കാണിക്കുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും വെറുപ്പിന്റെയും ... ഒക്കെ സമ്മിശ്ര രസക്കൂട്ടാണത്.
ചിലർ വിജയിക്കാൻ വേണ്ടി വിവാഹ മോചനം നേടുമ്പോൾ മറ്റേയാൾ പരാജയം സമ്മതിക്കുകയാണ്. വൈവാഹിക ജീവിതമെന്ന പരീക്ഷണത്തിൽ തോറ്റു പിൻവാങ്ങി ബന്ധം വേർപിരിഞ്ഞവരിൽ വിവാഹം നടന്ന് പിറ്റേന്ന് മുതൽ അമ്പതാം വിവാഹ വാർഷികം ആഘോഷിച്ചവർ വരെയുണ്ട് എന്ന കണക്കുകൾ കൂടി പരിശോധിക്കുമ്പോളാണ് വിവാഹ ധൂർത്ത് ചിരിക്കു വക നൽകുന്ന കോമാളിത്തരമാകുന്നത്.
ആശ്രിതത്വം
വർഷങ്ങൾ നീണ്ട ആദ്യ ദാമ്പത്യജീവിതം വേർപെടുത്തി രണ്ടാമത് വിവാഹം കഴിച്ച ശാന്തികൃഷ്ണ വർഷങ്ങൾക്ക് ശേഷം അതും വേർപെടുത്തി. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്ന ശാന്തികൃഷ്ണ ജീവിതത്തെക്കുറിച്ചു നടത്തിയ നിരീക്ഷണം പ്രസക്തമാണ്.
ആശ്രിതത്വമാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നാണ് പരാജിതമായ ജീവിത യാഥാർഥ്യങ്ങളിൽ നിന്നും അവർ കണ്ടെത്തിയത്. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്നും വിവാഹ ജീവിതമെന്ന യാഥാർഥ്യത്തിൽ എത്തിപ്പെട്ട് നാളുകൾ കഴിയുമ്പോൾ അസ്വസ്ഥതകൾ തുടങ്ങുകയായി; ഇതിനു കാരണം ആശ്രിതത്വമാണ് എന്ന ശാന്തികൃഷ്ണയുടെ നിരീക്ഷണം ഒത്തുപോകാൻ കഴിയാതെ കുഴങ്ങുന്ന ആധുനിക കുടുംബ ജീവിത സമസ്യയ്ക്കുള്ള ഉത്തമമായ ഉത്തരമാണ്.
ഇതു പഴയ കാലങ്ങളിലും നിലനിന്നിരുന്ന യാഥാർഥ്യമാണ്. പുരുഷമേധാവിത്വം എന്നുവിളിച്ച് നമ്മൾ അധിക്ഷേപിക്കുന്ന ഒരു കാലഘട്ടമുണ്ട്. അധ്വാനിക്കുന്ന പുരുഷനും ആശ്രിതരായ കുടുംബാംഗങ്ങളും. കായികമായി ഏറെ ക്ലേശകരമായ ജോലികൾ ചെയ്തു കിട്ടുന്ന തുച്ഛമായ കൂലി കുടുംബത്തിന്റെ പട്ടിണി മാറ്റാൻ തികയാതെ വ്യാകുലപ്പെട്ട അവസ്ഥയിൽ കുടുംബനാഥൻ തന്റെ പ്രകോപനങ്ങൾ മുഴുവൻ തീർത്തിരുന്നത് ആശ്രിതരായ ഭാര്യയോടും കുട്ടികളോടുമായിരുന്നു.
കുട്ടികളോടുള്ള അതിക്രമ വാർത്തകളോ ആക്രമിക്കപ്പെട്ട വീട്ടമ്മമാരുടെ കേസുകളോ അന്നുണ്ടായില്ല; കാരണം, അവർക്ക് ആശ്രയം അവരെ ആക്രമിക്കുന്ന ആ കുടുംബ നാഥൻ തന്നെയായിരുന്നു. അയാളിൽ ആശ്രയിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു സാധ്യത അവർക്കുണ്ടായിരുന്നില്ല.സഹനം എന്ന് വേണമെങ്കിൽ വിളിച്ച് വിശുദ്ധ പദവി നൽകാം.
പുരുഷനോടൊപ്പം സ്ത്രീയും കാർഷികേതര വിഭാഗത്തിൽ അധ്വാനത്തിൽ ഭാഗഭാക്കാകുകയും വരുമാനം നേടുകയും ചെയ്തപ്പോൾ കേരളത്തിൽ പോലും വർഷങ്ങൾക്ക് മുൻപേ ചില പൊട്ടിത്തെറികളും ചീറ്റലുകളും സംഭവിച്ചു തുടങ്ങി.
അതിനെ വെല്ലുന്ന ദുരവസ്ഥയാണ് ഇന്നു യു.കെ. മലയാളികൾ (മല്ലൂസ്) നേരിടുന്നത്; കാരണം, ഇവിടെ ആശ്രിതൻ പുരുഷനും ആശ്രയം സ്ത്രീയുമാണ് ? ഇതൊരുപക്ഷേ ഗൗരവമായി പരിഗണിക്കേണ്ട വിഷയമല്ലേ ?
ആശ്രിതത്വമാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നാണ് പരാജിതമായ ജീവിത യാഥാർഥ്യങ്ങളിൽ നിന്നും അവർ കണ്ടെത്തിയത്. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്നും വിവാഹ ജീവിതമെന്ന യാഥാർഥ്യത്തിൽ എത്തിപ്പെട്ട് നാളുകൾ കഴിയുമ്പോൾ അസ്വസ്ഥതകൾ തുടങ്ങുകയായി; ഇതിനു കാരണം ആശ്രിതത്വമാണ് എന്ന ശാന്തികൃഷ്ണയുടെ നിരീക്ഷണം ഒത്തുപോകാൻ കഴിയാതെ കുഴങ്ങുന്ന ആധുനിക കുടുംബ ജീവിത സമസ്യയ്ക്കുള്ള ഉത്തമമായ ഉത്തരമാണ്.
ഇതു പഴയ കാലങ്ങളിലും നിലനിന്നിരുന്ന യാഥാർഥ്യമാണ്. പുരുഷമേധാവിത്വം എന്നുവിളിച്ച് നമ്മൾ അധിക്ഷേപിക്കുന്ന ഒരു കാലഘട്ടമുണ്ട്. അധ്വാനിക്കുന്ന പുരുഷനും ആശ്രിതരായ കുടുംബാംഗങ്ങളും. കായികമായി ഏറെ ക്ലേശകരമായ ജോലികൾ ചെയ്തു കിട്ടുന്ന തുച്ഛമായ കൂലി കുടുംബത്തിന്റെ പട്ടിണി മാറ്റാൻ തികയാതെ വ്യാകുലപ്പെട്ട അവസ്ഥയിൽ കുടുംബനാഥൻ തന്റെ പ്രകോപനങ്ങൾ മുഴുവൻ തീർത്തിരുന്നത് ആശ്രിതരായ ഭാര്യയോടും കുട്ടികളോടുമായിരുന്നു.
കുട്ടികളോടുള്ള അതിക്രമ വാർത്തകളോ ആക്രമിക്കപ്പെട്ട വീട്ടമ്മമാരുടെ കേസുകളോ അന്നുണ്ടായില്ല; കാരണം, അവർക്ക് ആശ്രയം അവരെ ആക്രമിക്കുന്ന ആ കുടുംബ നാഥൻ തന്നെയായിരുന്നു. അയാളിൽ ആശ്രയിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു സാധ്യത അവർക്കുണ്ടായിരുന്നില്ല.സഹനം എന്ന് വേണമെങ്കിൽ വിളിച്ച് വിശുദ്ധ പദവി നൽകാം.
പുരുഷനോടൊപ്പം സ്ത്രീയും കാർഷികേതര വിഭാഗത്തിൽ അധ്വാനത്തിൽ ഭാഗഭാക്കാകുകയും വരുമാനം നേടുകയും ചെയ്തപ്പോൾ കേരളത്തിൽ പോലും വർഷങ്ങൾക്ക് മുൻപേ ചില പൊട്ടിത്തെറികളും ചീറ്റലുകളും സംഭവിച്ചു തുടങ്ങി.
അതിനെ വെല്ലുന്ന ദുരവസ്ഥയാണ് ഇന്നു യു.കെ. മലയാളികൾ (മല്ലൂസ്) നേരിടുന്നത്; കാരണം, ഇവിടെ ആശ്രിതൻ പുരുഷനും ആശ്രയം സ്ത്രീയുമാണ് ? ഇതൊരുപക്ഷേ ഗൗരവമായി പരിഗണിക്കേണ്ട വിഷയമല്ലേ ?
വൃദ്ധയും പട്ടിയും
തിരിഞ്ഞു നോക്കാൻ ഒരു പട്ടിപോലുമില്ലെന്നു വിലപിച്ചാക്ക്രോശിക്കുന്ന സാഹചര്യം എപ്പോഴെങ്കിലുമൊക്കെ മനുഷ്യ ജീവിതത്തിൽ സംഭവിക്കുക സ്വാഭാവികമാണ്. സാമ്പത്തിക പരാധീനത, അനാരോഗ്യം,വാർധക്യം... കാരണങ്ങൾ പലതാകാം.
മൊബിലിറ്റി സ്‌കൂട്ടറിൽ (നടക്കാൻ വിഷമമുള്ളവർക്ക് വീൽ ചെയറിനു സമാനമായി ഇരുന്നു യാത്ര ചെയ്യാൻ സഹായിക്കുന്ന ബാറ്ററി ഘടിപ്പിച്ച വാഹനം) റോഡു മുറിച്ചു കടക്കാൻ ട്രാഫിക്ക് ഊഴം കാത്തിരിക്കുന്ന വൃദ്ധയായ വെള്ളക്കാരിയോടൊപ്പം ഒരു പട്ടിയും!
പട്ടിയുടെ നിയന്ത്രണം സംബന്ധിച്ച യാതൊരു വസ്തുവും വൃദ്ധയുടെ കൈയിലില്ല; ദാഹത്തിനു കൊടുക്കാൻ ഒരു കുപ്പി വെള്ളവും അതു പകർന്നു നൽകാനുള്ള ചെറുപാത്രവുമല്ലാതെ...
പട്ടിയുടെ പെരുമാറ്റത്തിൽ നിന്നും മനുഷ്യരായ നമുക്കെന്തെങ്കിലും പഠിക്കാൻ തക്കതായിട്ടുണ്ടോ? അതോ പട്ടി മനുഷ്യരെ അപേക്ഷിച്ച് തീരെ തരംതാണ ഒരു ജീവി മാത്രമോ?
മൊബിലിറ്റി സ്‌കൂട്ടറിൽ (നടക്കാൻ വിഷമമുള്ളവർക്ക് വീൽ ചെയറിനു സമാനമായി ഇരുന്നു യാത്ര ചെയ്യാൻ സഹായിക്കുന്ന ബാറ്ററി ഘടിപ്പിച്ച വാഹനം) റോഡു മുറിച്ചു കടക്കാൻ ട്രാഫിക്ക് ഊഴം കാത്തിരിക്കുന്ന വൃദ്ധയായ വെള്ളക്കാരിയോടൊപ്പം ഒരു പട്ടിയും!
പട്ടിയുടെ നിയന്ത്രണം സംബന്ധിച്ച യാതൊരു വസ്തുവും വൃദ്ധയുടെ കൈയിലില്ല; ദാഹത്തിനു കൊടുക്കാൻ ഒരു കുപ്പി വെള്ളവും അതു പകർന്നു നൽകാനുള്ള ചെറുപാത്രവുമല്ലാതെ...
പട്ടിയുടെ പെരുമാറ്റത്തിൽ നിന്നും മനുഷ്യരായ നമുക്കെന്തെങ്കിലും പഠിക്കാൻ തക്കതായിട്ടുണ്ടോ? അതോ പട്ടി മനുഷ്യരെ അപേക്ഷിച്ച് തീരെ തരംതാണ ഒരു ജീവി മാത്രമോ?
Subscribe to:
Posts (Atom)