Saturday, 16 May 2015

അമ്മ വെളുപ്പിന് അഞ്ചരയ്ക്ക് എണീറ്റതും
പശുവിനെ കറന്ന് പാല് കുപ്പികളില്‍ ആക്കിയതും
കുപ്പിപ്പാല്‍ പെങ്ങള്‍ ചായക്കടയില്‍ കൊണ്ടുപോയതും
ഒരു കുപ്പിപാലിന് ഒരു രൂപ കിട്ടിയതും

ഒരു രൂപയ്ക്ക് നാല്‍പതു മത്തി വാങ്ങിയതും
മത്തി പകുതി വറുത്തതും ബാക്കി കറി വച്ചതും
മാസത്തില്‍ ഒരിക്കല്‍ ഒരു രൂപയ്ക്ക് ദോശ വാങ്ങിയതും
ദോശ രണ്ടു പെങ്ങന്മാരും ഞാനും പങ്കിട്ടെടുത്തതും



അപ്പനും അമ്മയും വല്യമ്മയും ഓരോ ദോശ തിന്നതും
ബാക്കി വിശപ്പടക്കാന്‍ കപ്പയും ഉണക്കമീനും തിന്നതും
സ്കൂള്‍ വിട്ടു വന്ന് പശുവിന് പുല്ലു പറിക്കാന്‍ പോയതും
ജീവിതമായിരുന്നു; എണ്‍പതുകളിലെ സ്വന്തം ജീവിതം...