മനുഷ്യ വിഭവശേഷിയുടെ കയറ്റുമതിയിലൂടെ വിദേശനാണയം സംഭരിക്കുന്നതിൽ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെയും പിന്നിലാക്കി കേരളം മുന്നേറുകയാണ്.
വിവിധ ജാതി-മത-വർഗ്ഗ-സമുദായങ്ങളിൽപ്പെട്ട ഒട്ടനേകം പേർ വിവിധ രാജ്യങ്ങളിൽ പലവിധ തസ്തികകളിൽ മാന്യവും അല്ലാത്തതുമായ തൊഴിൽ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിയുന്നത്.
മലയാളികളിൽ വലിയൊരു വിഭാഗത്തിന്റെ ജീവിതനിലവാരം ഉയരുന്നതിനു കാരണം പ്രധാനമായും വിദേശനാണയം തന്നെ. പണ്ടുകാലം മുതൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ അവശിഷ്ടമെന്ന നിലയിൽ കൂലിപ്പണിയും കാർഷിക വൃത്തിയും തരം താഴ്ന്നതും തുച്ഛമായ വേതനം ലഭിക്കുന്ന കഠിനാദ്ധ്വാനവുമായി മാറി.
തൊഴിലാളി സംഘടനകളുടെ രാഷ്ട്രീയമായ ഇടപെടലുകളിലൂടെ കൂലി വർധിച്ചെങ്കിലും ആത്മാർഥമായി ജോലി ചെയ്യുന്നതിൽ മലയാളി വിമുഖത കാണിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കുണ്ടായി. കാര്യക്ഷമമായ അവരുടെ കഠിനാധ്വാനം കേരളത്തിനു പ്രയോജനം ചെയ്യുമ്പോൾ ഇതേ കാര്യക്ഷമതയുടെ കൈക്കരുത്തുമായി മലയാളികൾ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്കും കൂടുമാറി.
വിദേശരാജ്യങ്ങൾ; അറബിയാകട്ടെ, വെള്ളക്കാരാകട്ടെ, മറ്റു സമ്പന്ന രാജ്യങ്ങളാകട്ടെ ജാതി-മത-വർഗ്ഗ-വർണ്ണ വേർതിരിവിലല്ല; മറിച്ച്, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരുൾപ്പെടെയുള്ള തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നത്. അതിൽ കടലിന്റെ മക്കളും കാടിന്റെ മക്കളും ഇടനാടിന്റെ മക്കളുമുണ്ട്. വിവിധ ജാതിമത സമുദായങ്ങളിൽപ്പെട്ടവരുണ്ട്.
കേരളത്തിൽ അടിസ്ഥാനവർഗ്ഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി രൂപംകൊണ്ട അനേകം ക്ഷേമനിധികൾ പ്രാബല്യത്തിലുണ്ട്. ഇക്കാലമത്രയും ഈ വെള്ളാനകൾ ശ്രമിച്ചിട്ടും ഒരു സമൂഹവും രക്ഷപെട്ടു കണ്ടില്ല !
കാടിന്റെ മക്കൾ എന്നവകാശപ്പെട്ട് ഒരു വലിയ വിഭാഗം എല്ലാവരാലും പറ്റിക്കപ്പെട്ടു വനാന്തരങ്ങളിൽ ജീവിക്കുന്നു. ഇവരുടെ സംരക്ഷകരായി
ഇവർക്കിടയിൽ നിന്നുതന്നെ ഉയർന്നുവന്നവർ പലരും (ആക്ടിവിസ്റ്റുകൾ) സ്വന്തം കാര്യം നോക്കി ഇക്കൂട്ടരെ നിഷ്കരുണം തഴഞ്ഞുകളഞ്ഞു !
ചില നക്സലൈറ്റ് ഗ്രൂപ്പുകൾ ഇക്കൂട്ടരുടെ സംരക്ഷകരാണെന്ന മട്ടിൽ കാലഹരണപ്പെട്ട വിപ്ലവ വീര്യം കൂട്ടിക്കുഴച്ച് ജീവിതം കലാപകലുഷിതമാക്കി ഇവരെ വീണ്ടും പറ്റിക്കുകയാണ്.
കാടിറങ്ങി തൊട്ടടുത്ത ജില്ലകളിലേക്ക് പോകുക; അന്യസംസ്ഥാന തൊഴിലാളികൾ ഏർപ്പെടുന്ന തൊഴിലുകളിൽ നിങ്ങൾ കർമ്മനിരതരാകുക, ഒരു ഭാഷയും ഒരേ ദേശവാസികളുമായ നിങ്ങൾക്ക് മറ്റാരേക്കാളും സ്വീകാര്യതയുണ്ടെന്നു തിരിച്ചറിയുക.
വെള്ളാനകളും ആക്ടിവിസ്റ്റുകളും മറ്റെന്തെങ്കിലും ജീവിതമാർഗ്ഗം കണ്ടെത്തട്ടെ ? കാലക്രമേണ കാടിനു പുറത്തൊരു ജീവിതം കരുപ്പിടിപ്പിക്കുക; കാട് വന്യമൃഗങ്ങൾക്കും വൃക്ഷലതാദികൾക്കും വിട്ടുകൊടുത്ത് കാടിനെ സ്വതന്ത്രമാക്കുക.
കടലിന്റെ മക്കളും ഇനിയുള്ള കാലം അനുവർത്തിക്കേണ്ട ജീവിത ശൈലി ഇതുതന്നെ. ട്രോളിങ് പോലുള്ള ജോലികൾക്ക് തീരപ്രദേശത്തു തന്നെ ജീവിക്കണമെന്ന ശാഠ്യം ഉപേക്ഷിക്കുക.
പ്രകൃതി ശാന്തമാകട്ടെ, മനുഷ്യർ അന്തസ്സായി ജോലി ചെയ്തു ജീവിതം ആസ്വദിക്കട്ടെ ? ജാതിവ്യവസ്ഥയും മേലാള -കീഴാള സങ്കല്പങ്ങളും തച്ചുടയ്ക്കപ്പെടട്ടെ ?
വെള്ളാനകളും ആക്ടിവിസ്റ്റുകളും മറ്റെന്തെങ്കിലും ജീവിതമാർഗ്ഗം കണ്ടെത്തട്ടെ ? കാലക്രമേണ കാടിനു പുറത്തൊരു ജീവിതം കരുപ്പിടിപ്പിക്കുക; കാട് വന്യമൃഗങ്ങൾക്കും വൃക്ഷലതാദികൾക്കും വിട്ടുകൊടുത്ത് കാടിനെ സ്വതന്ത്രമാക്കുക.
ReplyDeleteകടലിന്റെ മക്കളും ഇനിയുള്ള കാലം അനുവർത്തിക്കേണ്ട ജീവിത ശൈലി ഇതുതന്നെ. ട്രോളിങ് പോലുള്ള ജോലികൾക്ക് തീരപ്രദേശത്തു തന്നെ ജീവിക്കണമെന്ന ശാഠ്യം ഉപേക്ഷിക്കുക.